Sunday, 18 September 2016

An Overnight at Ponmudi



A perfect hillstation for a for a weekend getaway..
Cold fresh air blends with mist and verdant greenery..
The lush meadows uphill are worth for a moderate trek..
The icing on the cake was the memorable stay at the Golden Peak Resort,run by the KTDC, the true official hosts to God's Own Country..
A light morning walk coupled with a warm cup of coffee...
A stroll through the awe inspiring nature....
Giant spiderwebs laden with droplets of mist....
Ponmudi has so many things in store for you in post-monsoon....














Monday, 21 December 2015

ഉൽക്ക പതിച്ചുണ്ടായ ലോനാർ തടാകം




ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ്‌ ഉൽക്ക പതിച്ച്‌ രൂപം കൊണ്ടതാണ്‌ ഈ തടാകം. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഏക തടാകവും (ക്രേറ്റർ ലേക്ക്‌) ഇതാണെന്നു കരുതപ്പെടുന്നു. അജന്ത- എല്ലോറ സഞ്ചാരികളുടെ താമസസ്ഥലമായ ഔറംഗബാദിൽ നിന്നും 160 കിലോമീറ്റർ യാത്ര ചെയ്താൽ ലോനാർ തടാകത്തിലെത്താം.തടാകത്തിന്റെ മധ്ധ്യഭാഗത്ത്‌ ഉയർന്ന പി. എച്ച്‌ മൂല്യമാണ്‌ (11). തന്മൂലം പ്ളാസ്റ്റിക്‌ പോലും ഇതിൽ ദ്രവിച്ചു പോകും എന്നു പറയപ്പെടുന്നു. വന്നു വീണ ഉൽക്കയുടെ കാന്തിക സ്വാധീനത്താൽ തടാകത്തിന്റെ തൊട്ടടുത്ത്‌ വടക്കുനോക്കിയന്ത്രം വച്ചു നോക്കിയാൽ അതു ശരിക്കുമുള്ള ദിശ കാണിക്കില്ല. പോയിന്ററുകൾ അനങ്ങിക്കൊണ്ടേയിരിക്കും. 


രണ്ടു വർഷം മുൻപ്‌ അ‍ൂറംഗബാദിൽ നിന്നും ടാക്സി പിടിച്ച്‌ അവിടെയെത്തി. ഔറംഗബാദിലെ പഞ്ചവടി ഹോട്ടലിന്റെ താഴത്തെ നിലയിൽ ട്രാവൽ ഏജൻസി നടത്തുന്ന അശോക്‌ ആണ്‌ ടാക്സി ഏർപ്പാടാക്കിത്തന്നത്‌. കാശിനോട്‌ ആർത്തിയോ ജാഡകളോ ഇല്ലാത്ത ആ മനുഷ്യനെക്കുറിച്ച്‌ ഇവിടെ സൂചിപ്പിക്കാതെ വയ്യ. സന്തോഷ്‌ ഷിൻഡേ എന്ന ഗൈഡിനെയും തടാകത്തിന്റെ സമീപമുള്ള ക്ഷേത്രപരിസരത്തു വച്ച്‌ കൂട്ടിനു കിട്ടി. ആ ചെറുപ്പക്കാരന്‌ അന്ന്‌ ഫോൺ ഇല്ലാതിരുന്നത്‌ ഇപ്പോൾ ഒരു നഷ്ടമായി തോന്നുന്നു. കക്ഷിക്കു പരിചയമുള്ള ഒരു റെസ്റ്റോറന്റിന്റെ ഫോൻ നമ്പർ തന്നിട്ട്‌ ആവശ്യമുള്ളപ്പോൾ അതിൽ വിളിച്ചാൽ മതി എന്നും പറഞ്ഞ്നു. അത്‌ കയ്യിൽ എവിടെയോ ഉണ്ട്‌. 

അജന്ത എല്ലോറ യാത്രകളേക്കാൾ എനിക്കും സുഹൃത്തായ സജീവിനും ഏറെ ഇഷ്ട്ടപ്പെട്ടത്‌ ലോനാർ ട്രിപ്പ്‌ ആയിരുന്നു. നല്ല കാമറ ലഭ്യമല്ലാതിരുന്നതിനാൽ തടാകത്തിന്റെ ചിത്രം മൊത്തമായി പകർത്താൻ ഏറെ ക്ളേശിക്കേണ്ടിവന്നു. 

ഒറ്റ ദിവസം കൊണ്ട്‌ ഔറംഗബാദിൽ നിന്നും ലോനാർ പോയി വരാം. താമസിക്കണമെന്നുള്ളവർക്ക്‌ മഹാരാഷ്ട്ര ടൂറിസം ഡിവലപ്മെന്റ്‌ കോർപ്പറേഷന്റെ ഹോ‍ാട്ടൽ തടാകത്തിനു സമീപത്തായുണ്ട്‌. തടാകത്തിന്റെ കരയിലൂടെ ആറു കിലോമീറ്ററോളം നീളുന്ന ഒരു ലൈറ്റ്‌ ട്രെക്കിം












ഗും ആവാം. ഉയർന്ന ക്ഷാരഗുണം കാരണം തടാകത്തിലേക്ക്‌ ആർക്കും ഇറങ്ങാൻ കഴിയുകയില്ല എന്നേയുള്ളു. ചരിത്രപ്രാധാന്യമുള്ളതും ശിൽപ്പഭംഗിയുള്ളതുമായ ക്ഷേത്രങ്ങളും പരിസരത്തുണ്ട്.

Saturday, 19 December 2015

എൻഫീൽഡ് ബുള്ളറ്റിനു വേണ്ടി ഒരു ക്ഷേത്രം


എൻഫീൽഡ് ബുള്ളറ്റിനു വേണ്ടി ഒരു ക്ഷേത്രം

എൻഫീൽഡ്‌ ബുള്ളറ്റിനായി പണികഴിക്കപ്പെട്ട ക്ഷേത്രമാണ്‌ രാജസ്ഥാനിൽ ജോധ്പൂരിൽ നിന്നും അൻപത്‌ കിലോമീറ്റർ അകലെയുള്ള ഓം ബന്ന ക്ഷേത്രം. ബുള്ളറ്റ്‌ ബാബ ക്ഷേത്രം എന്നാണ്‌ സഞ്ചാരികൾക്കിടയിൽ ഇത്‌ പൊതുവേ അറിയപ്പെടുന്നതെങ്കിലും `ഓം ബന്ന` എന്നാണ്‌ ഇതിനെ പ്രദേശവാസികൾ വിളിക്കുന്നത്‌.

ഇക്കഴിഞ്ഞ നവംബറിൽ കുടുംബവുമൊത്ത്‌ നടത്തിയ രാജസ്ഥാൻ യാത്രയിലെ പ്രധാന അജണ്ടകളിൽ ഒന്നായിരുന്നു ബുള്ളറ്റ്‌ ബാബ ക്ഷേത്ര സന്ദർശനം. ഹോട്ടലുകാർ തന്നെ ഏർപ്പാടക്കിത്തന്ന ജോധ്പൂർ സൈറ്റ്‌ സീയിംഗ്‌ ട്രിപ്പിൽ ഓം ബന്ന എന്ന ലക്ഷ്യവും കൂട്ടിച്ചേർത്തു.
ജോധ്പൂർ - പാലി ഹൈവേയിൽ ഛോട്ടില എന്ന ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം. സൗത്ത്‌ ഇന്ത്യയിൽ നിന്നു വരുന്ന ഞങ്ങൾ ഈ ക്ഷേത്രത്തെപറ്റി എങ്ങനെ അറിഞ്ഞു എന്നായി പോകുന്ന വഴിക്ക്‌ ടാക്സി ഡ്രൈവറുടെ ചോദ്യം. മാസികകളിൽ ഒക്കെ വായിച്ചിട്ടുണ്ട്‌ എന്നു പറഞ്ഞ്‌ കക്ഷിയെ തൃപ്തിയടയിപ്പിച്ചു.
ഈ ബുള്ളറ്റിന്റെ മുൻകാലചരിത്രത്തിൽ വസ്തുതയും, ഐതിഹ്യവും, വിശ്വാസവും കെട്ടുപിണഞ്ഞിരിക്കുന്നു. 1988 ഡിസംബർ 2 ന്‌, ഓം ബന്ന എന്നു വിളിക്കപ്പെട്ടിരുന്ന ഓം സിംഗ്‌ റാത്തോർ ബാംഗ്ദി പട്ടണത്തിൽ നിന്നും തന്റെ ഗ്രാമമായ ഛോട്ടിലയിലേക്ക്‌ റോയൽ എൻഫീൽഡ്‌ ബുള്ളറ്റിൽ വരികയായിരുന്നു. വഴിയരികിൽ ഉള്ള ഒരു മരത്തിൽ ബൈക്ക്‌ ചെന്നിടിച്ച്‌ സിംഗ്‌ അടുത്തുള്ള കുഴിയിലേക്ക്‌ തെറിച്ചുവീണു. അദ്ദേഹം സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ബന്ന മദ്യപിച്ചിരുന്നു എന്നും പറയപ്പെടുന്നു. കേസ്‌ രജിസ്റ്റർ ചെയ്ത പൊലീസ്‌, പിറ്റേന്നു രാവിലെ ബുള്ളറ്റ്‌ എടുത്തു പൊലീസ്‌ സ്റ്റേഷനിൽ കൊണ്ടു പോയി വെച്ചു. പക്ഷേ അടുത്ത ദിവസം രാവിലെ ഇത്‌ വീണ്ടും അപകടസ്ഥലത്ത്‌ ഇരിക്കുന്നതാണ്‌ കണത്‌. ബൈക്ക്‌ സ്റ്റേഷനിലേക്ക്‌ തിരികെക്കൊണ്ടുപോയ പോലീസ്‌, ഇപ്രാവശ്യം അതിന്റെ ഫ്യൂവൽ ടാങ്ക്‌ കാലിയാക്കി വാഹനം ചങ്ങലയിട്ട്‌ പൂട്ടി വച്ചു. പക്ഷേ പിറ്റേദിവസവും ബൈക്ക്‌ വീണ്ടും മരത്തിനടുത്ത്‌!
താമസിയാതെ ഗ്രാമീണാർ ബുള്ളറ്റിനെ മരത്തിനടുത്ത്‌ പ്രതിഷ്ടിച്ചു. പൂജകളും ആരംഭിച്ചു. അതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക്‌ കാവലായി ഓം ബന്നയെ കണക്കാക്കിപ്പോന്നു. ട്രക്കുകൾ ഹോണടിച്ച്‌ ബുള്ളറ്റിനെ വണങ്ങിപ്പോകാൻ തുടങ്ങി.

നേർ രേഖയിൽ കിടക്കുന്ന സുന്ദരമായ റോഡ്‌ ആയതിനാൽ ജോധ്പൂരിൽ നിന്നും അര മണിക്കൂർ കൊണ്ട്‌ ക്ഷേത്രത്തിനടുത്തെത്തി. പാതയോരത്താണ്‌ ഈ അമ്പലം. ഒരു ഉയർന്ന സ്തൂപത്തിനു മുകളിൽ ബുള്ളറ്റ്‌ നായകൻ ഓം ബന്നയുടെ പ്രതിമ. പുറകിൽ ഒരു ചെറിയ ഷെഡ്ഡിൽ കഥാനായകന്റെ ബുള്ളറ്റുമുണ്ട്‌. മഴയും വെയിലും മനുഷ്യരും മൃഗങ്ങളും നാശമുണ്ടാക്കാതിരിക്കാൻ വേണ്ടി, ഗ്ളാസ്‌ കൂടിനുള്ളിലാണ്‌ ബുള്ളറ്റ്‌ സൂക്ഷിച്ചിരിക്കുന്നത്‌. മുൻഭാഗത്ത്‌ ഗ്ളാസ്‌ ആവരണമില്ല. അടുത്തുചെന്ന്‌ ബുള്ളറ്റിനെ ഒന്നു തൊട്ടുവണങ്ങി. ബുള്ളറ്റിനും പ്രതിമയ്ക്കും വലം വച്ചു. കുറെ ചിത്രങ്ങളെടുത്തു. സ്നേഹസൂചകമായി ഒരു ചെറിയ നോട്ടുകൊണ്ട്‌ കാണിക്കയുമിട്ടു.
മദ്യമാണ്‌ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌. സമീപത്തു തന്നെ അതു കിട്ടും. റോഡരികിൽ, ബുള്ളറ്റ്‌ ഇടിച്ച മരത്തിന്റെ ചെറു ചില്ലകളെല്ലാം നിറമുള്ള വളകളും തുണിക്കഷണങ്ങളും കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. അമ്പലത്തിനരികിലൂടെയുള്ള ചെറുവഴിയിലൂടെ ഒന്നുരണ്ട്‌ കിലോമീറ്റർ ചെന്നെത്തുന്നയിടത്താണ്‌ ഓം ബന്നയുടെ ഗ്രാമം.

ക്ഷേത്രത്തിൽ സഞ്ചാരികളുടെ തിരക്ക്‌ അധികമില്ല. ഗ്രാമവാസികളെയാണ്‌ കൂടുതലും കണ്ടത്‌.  റോഡിന്‌ എതിർ വശത്തായി കുറെ ചെറിയ കടകൾ ഉയർന്നു വന്നിട്ടുണ്ട്‌. പൂജാവസ്തുക്കളും, ബുള്ളറ്റ്‌ ബാബയെ പ്രകീർത്തിക്കുന്ന ഭക്തിഗാന സി.ഡികളും മറ്റും ഇവിടെ കിട്ടും. `റെസ്റ്ററന്റോടുകൂടിയ ഒരു ഇടത്തരം ഹോട്ടലും തൊട്ടടുത്തുതന്നെയുണ്ട്‌.
തിരികെ വരുന്ന വഴിക്ക്‌, റോഡിന്റെ വലതു വശത്ത്‌, ബൈക്ക്‌ കൊണ്ടു ചെന്നു വെച്ച പൊലീസ്‌ സ്റ്റേഷൻ ഡ്രൈവർ കാണിച്ചു തന്നു.
വ്യത്യസ്തങ്ങളായ നാട്ടാചാരങ്ങളോടുള്ള കൗതുകവും, രാജ്യത്തെ ഇരുചക്രവാഹനങ്ങളിൽ എന്നും തലയുയർത്തി നിൽക്കുന്ന എൻഫീൽഡ്‌ ബുള്ളറ്റിനോടുള്ള ആരാധനയും മനസിൽ നിറച്ച്‌ തിരികെ ജോധ്പൂരിലേക്ക്‌.


Tuesday, 18 March 2014

‘ഫെര്‍ണാണ്ടസ് alias മൈക്കിള്‍ ജാക്സനെ’ അറിയുമോ


ഗോവയിലെ കലംഗ്യൂട്ട്‌ ബീച്ചിലേക്കുള്ള പടിക്കെട്ടുകള്‍തുടങ്ങുന്നിടത്ത്‌ ഗോവയുടെ ആദ്യ മുഖ്യമന്ത്രിയായ ദയാനന്ദ്‌ ബന്ദോദ്ക്കറുടെ പ്രതിമയുണ്ട്‌. സമീപം രണ്ട്‌ തട്ടുകടകളും. കുറഞ്ഞ കാശിനു വയറുനിറച്ച്‌ ആഹാരം കിട്ടണം എന്ന ലക്ഷ്യത്തോടെ രാവിലെ ഞങ്ങള്‍നാലുപേരും കയറിയത്‌ ഈ തട്ടുകടകളില്‍ ഒന്നിലേക്കാണ്‌.
രാത്രി ഒരു മണിക്ക്‌ മുരുഡേശ്വറില്‍ എത്തി, ലോഡ്ജ്‌, ടാക്സി എന്നുവേണ്ട സര്‍വമാന സംഭവങ്ങളുടെയും അടങ്കല്‍ ഏജന്റുമാരായി അടുത്തുകൂടിയവരില്‍ നിന്നും ഒരുവിധം രക്ഷപെട്ട്‌ വണ്ടികയറി രാവിലെ ഗോവയില്‍ എത്തിയതാണ്‌.
എന്ത്‌ കഴിക്കണം എന്ന ചര്‍ച്ചയും തര്‍ക്കവും നടക്കുന്നതിനിടെ തട്ടുകടയ്ക്ക്‌ അടുത്തുനിന്ന ഏകദേശം അറുപത്‌ വയസ്‌ തോന്നിക്കുന്ന പൊക്കം കുറഞ്ഞ ഒരു നരച്ച കുറ്റിത്താടിക്കാരന്‍ഞങ്ങളുടെ അരികിലേക്ക്‌ വന്നു.
“കേരളത്തില്‍ എവിടെയാ?”
കൊല്ലം എന്ന മറുപടി കൊടുത്തപ്പോള്‍കക്ഷി പറഞ്ഞു “ ഞാനും കൊല്ലത്തുനിന്നാ.”
“ഇരുപത്തെട്ടു വര്‍ഷമായി നാട്ടില്‍ നിന്നു പോന്നിട്ട്‌” കൊങ്കിണിച്ചുവയില്‍ മലയാളം അക്ഷരങ്ങള്‍പെറുക്കിയെടുത്ത്‌ അദ്ദേഹം പറഞ്ഞു. വീട്‌ കൊല്ലത്ത്‌ വാടി എന്ന സ്ഥലത്തിന്‌ സമീപം. ഗോവയില്‍ എത്തിയതിനു ശേഷം തിരികെ പോയിട്ടില്ല. വീട്ടുകാരുമായി ബന്ധവും ഇല്ല. ഇപ്പോള്‍തട്ടുകടയിലെ ഓള്‍ഇന്‍ഓള്‍ .
ചിന്നക്കട, ചാമക്കട, തങ്കശ്ശേരി…. കൊല്ലത്തെ സ്ഥലപ്പേരുകള്‍ഇപ്പോളും പുള്ളിക്കാരന്റെ ഓര്‍മ്മയില്‍ ഭദ്രം.
“അമ്മ ഉണ്ട്‌, രണ്ടു ചേട്ടന്മാര്‍ ഉണ്ട്‌, ഒരാള്‍ബഹറിനില്‍ , ഒരാള്‍മദ്രാസില്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ” ഇരുപത്തെട്ടു വര്‍ഷം മുന്‍പു വീട്ടില്‍ നിന്നു പോരുമ്പോഴുണ്ടായിരുന്ന സ്ഥിതി വര്‍ത്തമാനകാലത്തിലാക്കി മൈക്കിള്‍ജാക്സണ്‍ പറഞ്ഞു. അതേ, മൈക്കിള്‍ജാക്സണ്‍ തന്നെ. ഒരു പാട്ടിന്റെ ചെറിയൊരു താളത്തിനു പോലും ചുവടു വയ്ക്കുന്ന ഈ മനുഷ്യന്‌ കലംഗ്യൂട്ടുകാര്‍ അറിഞ്ഞുകൊടുത്ത പേര്‌.
വീട്ടില്‍ പോയി എല്ലാവരേയും കാണാന്‍ആഗ്രഹമില്ലേ? എന്റെ നേരേ ഒരു നോട്ടമായിരുന്നു മറുപടി..
ഭാവമാറ്റം കണ്ട്‌ കൂടുതല്‍ ചോദിക്കുന്നതില്‍ നിന്നും സജീവ്‌ എന്നെ വിലക്കി.
നാട്ടില്‍ നിന്നും സിംഗപ്പൂരില്‍ പോയെന്നും അവിടെ നിന്നും ഗോവയിലെത്തി എന്നുമാണ്‌ മൈക്കിള്‍ജാക്സണ്‍ പറഞ്ഞത്‌. .
തുടര്‍ന്നങ്ങോട്ട്‌ ഗോവയിലെ കഴിപ്പ്‌ കക്ഷിയുടെ കടയില്‍ നിന്നുമാക്കി. ഒരു പാത്രം നൂഡില്‍സ്‌ പറഞ്ഞാല്‍ കിട്ടുന്നത്‌ ഒന്നര പ്ളേറ്റ്‌. ഒരു സെറ്റ്‌ പാവ്‌ ബാജിക്ക്‌ ഒരു സെറ്റ്‌ കൂടി ഫ്രീ..
സീസണ്‍ ആരംഭിച്ചിട്ടില്ലാഞ്ഞതിനാല്‍ ബീച്ചുകളില്‍ അമിതമായ തിരക്കില്ലായിരുന്നു. തകര്‍ത്തുമറിയുന്ന ഗോവന്‍ആഘോഷരാവുകളിലേക്ക്‌ കണ്ണെത്തിക്കും മുന്‍പ്‌ ജാക്സന്റെ വക ഉപദേശം വന്നു “സൂക്ഷിക്കണം`.
കലംഗ്യൂട്ട്‌ ബീച്ചില്‍ കാലം ചെലവിടുന്ന മൈക്കിള്‍ജാക്സണ്‍ രാവേറെ ചെല്ലുമ്പോള്‍ഉറങ്ങാന്‍മാത്രം അധികം അകലത്തല്ലാത്ത തന്റെ മുറിയിലേക്ക്‌ പോവും. ഫോണ്‍ ഇല്ല. ഉണ്ടായിട്ടെന്ത്‌ കാര്യം? നാട്ടുകാര്‍ക്ക്‌ എപ്പോഴും വിളിപ്പുറത്താണ്‌ പുള്ളിക്കാരന്‍. മറ്റാരും അന്വേഷിച്ച്‌ വരാറില്ല. ആരേയും അന്വേഷിച്ച്‌ പോകാറുമില്ല. സ്വന്തമായി ഷാക്ക്‌ (സീസണില്‍ റെസ്റ്ററന്റായും ബാര്‍ ആയും പ്രവര്‍ത്തിക്കുന്ന ഓല മേഞ്ഞ ഷെഡ്ഡ്‌) നടത്താനുള്ള സര്‍ക്കാര്‍ ലൈസന്‍സ്‌ സ്വന്തമായുണ്ടെന്ന്‌ പുള്ളി ഇടയ്ക്ക്‌ ഞങ്ങളോട്‌ പറഞ്ഞു.
ആദ്യദിവസം പറഞ്ഞു “എന്റെ ശരിക്കുമുള്ള പേര്‌ പ്രകാശ്‌” അടുത്തദിവസം അത്‌ ഫെര്‍ണാണ്ടസ് എന്ന്‌ തിരുത്തി.
അടുത്ത ദിവസവും തട്ടുകടയില്‍ ചെന്നപ്പോള്‍ജാക്സണ്‍ അവിടെയുണ്ട്‌. തലേദിവസം കണ്ട അതേ ഷര്‍ട്ടും ബര്‍മുഡയും തന്നെ. കക്ഷി ഇടയ്ക്ക്‌ ഞങ്ങള്‍ക്ക്‌ പുറം തിരിഞ്ഞു നിന്നപ്പോള്‍ജോണ്‍ മാത്യു ചൂണ്ടിക്കാണിച്ചു. ബര്‍മുഡയ്ക്കുള്ളില്‍ നിന്ന്‌ ഒരു പൈന്റ്‌ കുപ്പി പുറത്തേക്ക്‌ തല നീട്ടി നില്‍ക്കുന്നു.
`കൊല്ലം` എന്നുകേട്ടപ്പോള്‍കണ്ട അതേ തിളക്കം യാത്ര പറയുമ്പോഴും ജാക്സന്റെ കണ്ണുകളിലുണ്ടായിരുന്നു.
നാട്ടില്‍ ഇപ്പോള്‍ഇദ്ദേഹത്തെ അറിയുന്ന ആരെങ്കിലും കാണുമോ? എന്തിനായിരുന്നു ഈ ഒളിച്ചോട്ടം? ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മൈക്കിള്‍ജാക്സണ്‍ പിടി തരാതെ വന്നപ്പോള്‍ഇതൊക്കെ പരസ്പരം ചോദിച്ച്‌ ഞങ്ങള്‍മടങ്ങി.
2011 ല്‍ ആയിരുന്നു ആ യാത്ര. രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇക്കഴിഞ്ഞ മെയ്‌ മാസം അജിത്തും ഭാര്യ പാര്‍വതിയും ഗോവയില്‍ പോയപ്പോള്‍അവര്‍ കണ്ടിരുന്നു ജാക്സണെ. അവശത കൂടിയിരിക്കുന്നു. അജിത്‌ സൗഹൃദം പുതുക്കിയെങ്കിലും കക്ഷിക്ക്‌ അത്ര ഓര്‍മ്മ കിട്ടുന്നില്ല. പക്ഷേ കണ്ണിലെ തിളക്കത്തിനും ഫ്രൈഡ്‌ റൈസിന്റെയും നൂഡില്‍സിന്റെയും എക്സ്ട്രാ പ്ലേറ്റുകളിലൂടെ കോരിവിളമ്പിയ സ്നേഹത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല.
പ്രകാശ്‌ അഥവാ ഫെര്‍ണാണ്ടസ്, അതുമല്ലെങ്കില്‍ മൈക്കിള്‍ജാക്സണ്‍. അടിച്ചേല്പ്പിക്കപ്പെട്ടതോ സ്വയം തെരഞ്ഞടുത്തതോ ആയ അജ്ഞാതവാസം തീര്‍ത്ത ഏകാന്തതയില്‍ മയങ്ങിയും ഇടയ്ക്കിടെ മിനുങ്ങിയും വാര്‍ദ്ധക്യത്തിലേക്കുള്ള പടികള്‍കയറുന്നു ഈ മനുഷ്യന്‍.
“ഒറ്റയടിപ്പാതയിലെ യാത്രയാണ്‌ രാജവീഥിയേക്കാള്‍സുഖകരം
ഒപ്പം തോളോടുതോള്‍ചേര്‍ന്ന്‌ നടക്കാന്‍ആരും ഉണ്ടാവില്ലല്ലോ
ഉണ്ടായാലല്ലേ ഒറ്റപ്പെടലുകള്‍തിരിച്ചറിയപ്പെടുന്നത്‌..
ഹൃദയത്തില്‍ നീര്‍ക്കെട്ടുണ്ടാവുന്നതും”

Thursday, 8 August 2013

Alma mater










With deep gratitude and intense emotions,
I bow before my alma mater;
Though I haven't touched the sky of my ambitions,
I am really proud to say
That I have been placed on a comfortable footing. 
Thanks to the institution, teachers, parents
And my dear loving friends
Who are responsible for what I am today.

Saturday, 23 February 2013

ഒറ്റയടിപ്പാത

ഒറ്റയടിപ്പാത രാജവീഥിയേക്കാൾ നല്ലതാണത്രേ.....
ഒപ്പം തോളോടുതോൾ ചേർന്ന്‌ നടക്കാൻ ആരും ഉണ്ടാവില്ലല്ലോ...
ഉണ്ടായാലല്ലേ ഒറ്റപ്പെടലുകൾ തിരിച്ചറിയപ്പെടുന്നത്‌..
ഹൃദയത്തിൽ നീർക്കെട്ടുണ്ടാവുന്നതും..

Wednesday, 21 September 2011

കടൽ കവർന്ന ധനുഷ്കോടിയിലേക്ക്

 തമിഴ്നാടിന്റെ തീരത്ത്‌ രാമേശ്വരവും കഴിഞ്ഞുള്ള ധനുഷ്കോടി മുനമ്പ്‌ 1964 ഡിസംബർ 22 രാത്രി 11.55 ന്‌ കടലിന്റെ ക്രൂരതയറിഞ്ഞു. പട്ടണവും 1800 ൽ പരം ആളുകളും കൊടുങ്കാറ്റിലും കടലാക്രമണത്തിലും തുടച്ചുനീക്കപ്പെട്ടു.




നാവികസേനാ ചെക്‌ പോസ്റ്റിനു മുൻപിൽ ഡ്രൈവർ രാജ്‌ വണ്ടി നിർത്തി. വിശദാംശങ്ങൾ നല്കിയപ്പോൾ പോകാനനുമതി കിട്ടി. പട്ടാളക്കാരുടെ എക്സ്‌റേ കണ്ണുകൾ കടന്ന്‌, കടലോ തീരമോ വഴിയോ എന്ന്‌ തിട്ടപ്പെടുത്താനാവാതെ നീണ്ടുകിടക്കുന്ന പ്രദേശത്തുകൂടി വാഹനം നീങ്ങി. കടൽ വെള്ളം ഉള്ളിലേക്കു കയറിക്കിടക്കുന്ന ഒരു ഭാഗത്ത്‌ അയാൾ ദൂരേക്കു കൈ ചൂണ്ടി.. കല്ലുകൾ അടുക്കി വെച്ചപോലെ, വെള്ളത്തിലൂടെ രണ്ട്‌ സമാന്തര രേഖകൾ. ധനുഷ്കോടി പട്ടണത്തിലേക്കുള്ള റെയിൽപ്പാതയുടെ അവശിഷ്ടങ്ങൾ. ധനുഷ്കോടിയിലേക്കു വന്ന ട്രെയിനും 115 യാത്രക്കാരും കടലാക്രമണത്തിൽപ്പെട്ടത്‌ ഇവിടെവെച്ചാണ്‌​.


ഉപ്പുവെള്ളം നിറഞ്ഞ ചെറിയ കുഴികളിൽ തവളച്ചാട്ടം ചാടി ജീപ്പ്‌ ഒരു മുൾപ്പടർപ്പിനുള്ളിലേക്കു കയറി. വള്ളിത്തലപ്പുകൾ നിഴൽ വിരിച്ച ചെറുവഴിയിൽ രാജ്‌ വണ്ടി നിർത്തി. ഇടത്ത്‌ ഒരു ഒറ്റനില കരിങ്കൽ ക്കെടിടത്തിന്റെ അസ്ഥിപഞ്ജരം. കാട്ടുചെടികളും ഇരുട്ടും വേരുകളാഴ്ത്തിയ ഭിത്തികൾ ചൂണ്ടി രാജ്‌ പറഞ്ഞു "ഇതായിരുന്നു ധനുഷ്കോടി റെയിൽവേ സ്റ്റഷൻ" ഭയം വിടർന്ന നിമിഷങ്ങൾ. കാമറയുമായി വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങണമെന്നു ചിന്തിച്ചെങ്കിലും കാലുകൾക്കു കനം വെച്ചു.
രാത്രിവണ്ടിക്കായി പച്ചവിളക്കും തെളിച്ച്‌ കാത്തിരുന്ന തീവണ്ടിയാപ്പീസ്‌.... പ്ളാറ്റ്ഫോമിന്റെ സ്വസ്ഥതയിലേക്കു വന്നു വിശ്രമിക്കാൻ ചൂളം കുത്തി വന്ന തീവണ്ടി പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. മധുരയിൽ നിന്നും തിരിച്ച്‌ രാമേശ്വരവും പിന്നിട്ട്‌ അവസാന കേന്ദ്രത്തിലേക്ക്‌ കുതിച്ച സ്വപ്നത്തുടിപ്പുകൾക്ക്‌ കടൽ പൂർണവിരാമമിട്ടു.




ആലസ്യത്തിലേക്ക്‌ കനം വെച്ച മിഴിയടപ്പുകൾ.. ഉറങ്ങാതെ പ്രണയികൾ.. സ്റ്റേഷന്റെ വെളിച്ച്ത്തിലേക്ക്‌ വിടരുന്ന കണ്ണുകൾ... വാഷ്ബേസിനു മുന്നിലെ തിരക്ക്‌...
ഇരമ്പിയാർക്കുന്ന കടൽ...
ശാന്തം....വർണങ്ങൾക്കുമേൽ മണൽ കോരിയെറിഞ്ഞ്‌ കടൽ തിരികെ സ്ഥായീഭാവത്തിലേക്ക്‌..




എല്ലം അമ്മാനമാടിത്തകർക്കാൻ സമുദ്രത്തിന്‌ നിമിഷനേരമേ വേണ്ടിവന്നുള്ളൂ....




മുന്നോട്ടുള്ള യാത്രയിൽ മണൽക്കൂനകൾ. ഒരാൾ പൊക്കത്തിലുള്ള ഇവയ്ക്ക്‌ മിനിയേച്ചർ ചമ്പലിന്റെ ഭാവം. ഒറ്റപ്പെട്ടു നിൽക്കുന്ന മറ്റൊരു കെട്ടിടം. കത്തുകളും തപാല്ക്കാരനുമൊഴിഞ്ഞ ധനുഷ്കോടി പോസ്റ്റോഫീസ്‌. പ്രേതനഗരത്തിന്റെ മുഖ്യഭാഗത്ത്‌ ഉയർന്നു നിൽക്കുന്ന ഒരു പള്ളി. മേൽക്കൂരയില്ല. നാലുചുവരുകൾ മാത്രം. അമ്പതുപർക്കെങ്കിലും കയറിനില്ക്കാനിടമുണ്ട്‌. കരിങ്കല്ലിന്റെ വശിഷ്ടങ്ങൾ ഇനിയെത്രനാൾ കാറ്റിനെയും കടലിനെയും പ്രധിരോധിക്കുമെന്നറിയില്ല.




സമീപത്ത്‌ കടകളും ആശുപത്രിയും ഹയർ സെക്കൻഡറി സ്കൂളും ഇതര ഓഫീസുകളും നിർജീവനിലയിലുണ്ട്‌. പലതിന്റെയും ഭിത്തികളിലെ ദ്വാരങ്ങൾക്ക്‌ കാലത്തിനനുസരിച്ച്‌ വലുപ്പം കൂടിവരുന്നു. അധികം ദൂരത്തല്ലാതെ റെയിൽവേയുടെ ഇടിഞ്ഞുപൊളിഞ്ഞ കുടിവെള്ളസംഭരണി. ടാങ്കിനോളം ഉയരത്തിൽ വള്ളിച്ചെടികൾ.






ഞങ്ങളുടെ പാതയ്ക്കു കുറുകെ ഒരു റോഡ്‌. ടാറിന്റെ അവശിഷ്ടങ്ങൾ ഇനിയും നഷ്ടപ്പെടാത്ത ആ വഴി ധനുഷ്കോടി ഹാർബറിലേക്കുള്ളതാണ്‌. ദിനം പ്രതി ശ്രീലങ്കയിലേക്ക്‌ ഇവിടെ നിന്നും ചെറുകപ്പലുകൾ സർവീസ്‌ നടത്തിയിരുന്നു. ചിക്കാഗോ സമ്മേളനത്തിൽ പങ്കെടുത്ത്‌ ശ്രീലങ്ക വഴി മടങ്ങിയ സ്വാമി വിവേകാനന്ദൻ കപ്പലിറങ്ങിയത്‌ ഈ തുറമുഖത്താണ്‌. കസ്റ്റംസ്‌, തുറമുഖ ഓഫീസുകളും തുറമുഖത്തോടൊപ്പം കടലെടുത്തു.


കുറേ ഓലക്കുടിലുകൾ പഴയ പട്ടണത്തിനു സമീപമായുണ്ട്‌. അടുത്ത കാലത്ത്‌ ധനുഷ്കോടിയിലേക്കു കുടിയേറിയവർ. വൈദ്യുതി, തപാൽ, വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ ആധുനികയുഗം കൈവിട്ട ഗ്രാമത്തിൽ ഈ മുക്കുവക്കുടുംബങ്ങൾ ജീവിക്കുന്നു.... ജീവിതത്തെ കടലിനും വിധിക്കും വിട്ട്‌...കടലോളം സ്വപ്നങ്ങളുമായി..